പത്മനാഭപുരം കൊട്ടാരം

തിരുവനന്തപുരത്തു നിന്നും കന്യാകുമാരി റൂട്ടില്‍ തക്കല എന്ന സ്ഥലത്താണ് കൊട്ടാരം സ്ഥിതി ചെയ്യുന്നത്. തിരുവന്തപുരത്തു നിന്നും 50 കിലോമീറ്റര്‍ വേണം ഇവിടെയെത്താന്‍. നാഗര്‍ കോവിലില്‍ നിന്ന് 20 കിലോമീറ്റര്‍ ദൂരമുണ്ട്.

കേരളത്തിനു പുറത്ത് കേരള സര്‍ക്കാരിന്റെ പുരാവസ്തു വകുപ്പിന്റെ അധീനതയില്‍ സംരക്ഷിക്കപ്പെടുന്ന ചുരുക്കം ചില സ്ഥലങ്ങളിലൊന്നാണ് കന്യാകുമാരി, തക്കലയില്‍ സ്ഥിതി ചെയ്യുന്ന പത്മനാഭപുരം കൊട്ടാരം.
കേരള വാസ്തുവിദ്യയുടെ മകുടോദാഹരണമായ ഈ കൊട്ടാരം ഒരുകാലത്ത് തിരുവിതാംകൂറിന്റെ ആസ്ഥാനവും പിന്നീട് തിരുവിതാംകൂര്‍ രാജാക്കന്‍മാരുടെ വേനല്‍ക്കാല വസതിയുമായിരുന്നു എന്ന് ചരിത്രം പറയുന്നു.
എ.ഡി. 1592 മുതല്‍ 1609 വരെ തിരുവിതാംകൂര്‍ ഭരിച്ചിരുന്ന ഇരവിപിള്ള ഇരവിവര്‍മ്മ കുലശേഖര പെരുമാളാണ് 1601 ല്‍ കൊട്ടാര നിര്‍മ്മാണത്തിന് തുടക്കമിട്ടത്. പിന്നീട് അനിഴം തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്ത് കൊട്ടാരം പുതുക്കിപ്പണിതു. 1741 ല്‍ ഇന്നു കാണുന്ന രീതിയില്‍ കൊട്ടാരം മാറ്റിപ്പണിതത് മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവാണ്.
പതിനെട്ടാം നൂറ്റാണ്ടുവരെ തിരുവിതാംകൂറിന്റെ ആസ്ഥാനമായിരുന്ന ഈ കൊട്ടാരത്തിന്, തൃപ്പടിദാനം നടത്തി, രാജ്യം പത്മനാഭനു സമര്‍പ്പിച്ചതോടെയാണ് പത്മനാഭപുരമെന്ന പേരു ലഭിക്കുന്നത്. തിരുവിതാംകൂറിന്റെ ആസ്ഥാനവും രാജാക്കന്‍മാരുടെ വേനല്‍ക്കാല വസതിയുമായിരുന്നു ഈ കൊട്ടാരം. പിന്നീട് സംസ്ഥാനം പുനസംഘടിപ്പിച്ചപ്പോള്‍ കന്യാകുമാരി തമിഴ്‌നാടിന്റെ ഭാഗമാവുകയും കൊട്ടാരം തമിഴ്‌നാട്ടിലാവുകയും ചെയ്തു.


അന്തപുര സ് ത്രീജനങ്ങൾക്ക് പുറത്തു നടക്കുന്ന രഥഘോഷയാത്രയുൾപ്പെടെയുള്ള പുറം കാഴ്ചകൾ കാണാൻ ഉള്ള ഇടനാഴി. പ്രത്യേകത: തടിയിൽ തീർത്ത മറകളിൽ ഉള്ള സുഷിരങ്ങൾ ക്യഷ്ണമണികൾ തമ്മിലുള്ള അകലങ്ങളാണ്
Add caption














പാചകപ്പുര


ഈ തറകളുടെ പ്രത്യേക ത, കുമ്മായം, മണൽ, വരാൽ എന്ന മീനിനെ ഇട്ടിട്ടുള്ള വെള്ളം എന്നിവ ചേർത്താണ് നിർമ്മിച്ചിരുന്നത്ക. ണ്ണാടിക്കു സമാനമാണ്






ആട്ടുകട്ടില്‍





അനേകം ഔഷധ സസ്യങ്ങളുടെ തടിയിൽ നിർമ്മിച്ചതാണ് ഈ കട്ടിൽ















പാചകപ്പുര





ചിത്രവധം എന്നായിരുന്നു ഈ വധശിക്ഷ അറിയപ്പെട്ടിരുന്നത്, വധശിക്ഷക്ക് വിധിക്കപ്പെട്ടയാളെ ഈ കൂട്ടിലാക്കി മരക്കൊമ്പിൽ തൂക്കിയിടും. വിശപ്പും ദാഹവുമായി ആൾ മരണപ്പെടും













ഊട്ടുപുര. ഒരേ സമയം നിരവധി കൊട്ടാര സേവകർക്ക് ഭക്ഷണം കഴിക്കാൻ സൗകര്യമുണ്ട്









വിലങ്ങുകൾ










കടപ്പാട്: Baburaj M S