ചെല്ലാർ കോവിൽ (ഇടുക്കി) നന്നങ്ങാടികളുടെ വിപുലശേഖരം കണ്ടെത്തി

ഇടുക്കി ചരിത്രത്തിലേക്ക്.

ചെല്ലാർ കോവിലിൽ കണ്ടെടുത്തത് സിന്ധു നദീതട നാഗരീകതയിലെ വിലപ്പെട്ട ആഭരണങ്ങൾ! ശവക്കല്ലറ പുരാതന (BC - 1000 ലെ) രാജാവിൻ്റെതും !
ഇടുക്കി ,ചെല്ലാർ കോവിൽ മയിലാടുംപാറയിൽ നന്നങ്ങാടികളുടെ വിപുലശേഖരം കണ്ടെത്തി.

കണ്ടെത്തിയ നന്നങ്ങാടികളിൽ നിന്നും കണ്ടെടുത്തതോ മെസപ്പൊട്ടാമിയൻ - സിന്ധു നദീതട നാഗരീകതയിലെ രാജാക്കൻമാർ ധരിച്ചിരുന്ന ആഭരണങ്ങൾ! ഇത് പുരാവസ്തു ഗവേഷകരിൽ അത്ഭുതമുളവാക്കുന്നതാണ്.

എച്ച്ഡ് കാർണേലിയം ബീഡ്സ് (Etched carnelian beads) ആഭരണങ്ങളാണ് മൈലാടുംപാറ നന്നങ്ങാടിയിൽ നിന്നും ലഭിച്ചിട്ടുള്ളത്. ! ആർക്കിയോളജിക്കൽ വാല്യു പ്രകാരം ഇവക്ക് കോടികൾ വിലമതിച്ചേക്കാം...!! ഇരുമ്പ് ചൂടാക്കി അത് ലാവയാകുന്ന സന്ദർഭത്തിൽ തന്നെ പെട്ടെന്ന് അതിൻ്റെ പ്രോസസിംഗ് അവസാനിപ്പിച്ച് അതീവ സങ്കീർണ്ണ നിർമ്മാണ പ്രക്രിയയിലൂടെ രൂപപ്പെടുത്തുന്നവയാണീ ആഭരണങ്ങൾ! ഇരുമ്പ് യുഗത്തിലെ അതിസങ്കീർണ്ണ നിർമ്മാണ നിഗൂഡതകളെ നീക്കുന്നതിന് ഗവേഷകരെ സഹായിക്കുന്നതാണ് ഈ കണ്ടെത്തൽ. ഇവ ധരിക്കുകയോ കൈവശം വയ്ക്കുകയോ ചെയ്താൽ എന്നും പരാജയമില്ലാതെ വിജയം മാത്രം ലഭിക്കുന്നമെന്ന വിശ്വാസത്താലും, രതിയിലെ വിജയത്തിനും പുരാത കാലത്തെ രാജാക്കൻമാർ കൈവശം വച്ച് ധരിച്ചിരുന്നതാണ് ഈ വിഭാഗം ആഭരണങ്ങൾ.

ജ്യോതിശാസ്ത്രപരമായ പ്രത്യേകതകളും സൂചനകളും ഈ ആഭരണങ്ങളിലെ മുത്തുകളുടെ ആകൃതിയിൽ നിന്നും ഡിസൈനിൽ നിന്നും മനസ്സിലാക്കാം.

മെസപ്പൊട്ടാമിയൻ സംസ്ക്കാരവും സിന്ധു നദീതട സംസ്ക്കാരവും തമ്മിലുളള ട്രേഡ് ബന്ധത്തിനും ഉള്ള തെളിവുകൂടിയായി മാറുകയാണ് ഇടുക്കിയിൽ നിന്നുള്ള ഈ മഹത്തായ കണ്ടെത്തൽ. ഇതിന് മുമ്പ് വയനാട്ടിലും മലബാറിലെ ചില ഇടത്തു നിന്നും ഇത്തരം മുത്തുകൾ ലഭ്യമായിട്ടുള്ളതായറിയുന്നു.

കൂടാതെ ഇവയോടൊപ്പം ഇരുമ്പുകൊണ്ടുള്ള ആയുധങ്ങൾ, എല്ലിൻ കഷണങ്ങൾ, ധാന്യങ്ങളുടെ ദ്രവിച്ച അവശിഷ്ടങ്ങൾ, ചെറു പാത്രങ്ങൾ എന്നിവയും കണ്ടെത്തിയത് കൂടുതൽ പഠനത്തിന് സഹായകമാവും. എന്നാൽ പുരാവസ്തുക്കൾ പുറത്തെടുക്കുമ്പോൾ പാലിക്കേണ്ട പ്രോട്ടോക്കോൾ പാലിക്കാതിരുന്നത്‌ കാർബൺ / ഡി.എൻ.എ ടെസ്റ്റുകൾ ചെയ്യുന്നതിൽ കൃത്യത കുറയ്ക്കുമെന്നത് സങ്കടകരമെങ്കിലും ഇവ സൂക്ഷിക്കപ്പെടുന്ന മ്യൂസിയത്തിന് ഒരു മുതൽകൂട്ടാവുമെന്നത് സന്തോഷത്തിനുമിടനൽകുന്നതാണ്.

ജില്ലയിലാദ്യമായാണ് ഇത്രയധികം വിപുലമായ നന്നങ്ങാടികളുടെ ശേഖരം കണ്ടെത്തുന്നത്. ചെമ്പകപ്പാറക്കു സമീപവും തെട്ടടുത്ത നാളിൽ നന്നങ്ങാടികളുടെ ശേഖരം കണ്ടെത്തിയിരുന്നു.

ചെല്ലാർകോവിൽ മയിലാടുംപാറ ക്ഷേത്രത്തിന് സമീപം കമ്പിയിൽ ബിനോയിയുടെ പുരയിടത്തിൽ മീൻ വളർത്തലിനായി ഒരു ജല സംഭരണിക്കായി ജെ.സി.ബി ഉപയോഗിച്ച് കുഴിയെടുക്കുബോഴായിരുന്നു മണ്ണിനടിയിൽ 2 ഭീമൻ നന്നങ്ങാടികൾ ശ്രദ്ധയിൽപ്പെട്ടത് അവയ്ക്കുള്ളിൽ മറ്റ് ചെറുകുടങ്ങളും!.

ബിനോയി അറിയിച്ചതനുസരിച്ച് ഗവേഷകൻ ശ്രീ.രാജീവ് പുലിയൂരിൻ്റെ നേതൃത്വത്തിലുള്ള നെടുങ്കണ്ടം പുരാവസ്തു ചരിത്ര സംരക്ഷണസമിതി ഗവേഷകർ സ്ഥലം സന്ദർശിച്ച് തുടർ നടപടികൾക്ക് മാർഗ്ഗനിർദ്ദേശം നൽകി.

കണ്ടെടുത്ത പുരാവസ്തുക്കൾ ഉടുമ്പൻചോല താലൂക്ക് ആസ്ഥാനത്ത് സൂക്ഷിക്കുന്നതിനായി തഹസീൽദാർ ലൈജു കുര്യൻ ഏറ്റുവാങ്ങി. 

എന്താണ് നന്നങ്ങാടികൾ ?
മൃതദേഹങ്ങള്‍ അടക്കംചെയ്യുന്നതിന് മുന്‍കാലങ്ങളില്‍ ഉപയോഗിച്ചിരുന്ന വലിയ മണ്‍പാത്രം (ഒരുതരം ശവക്കല്ലറ) ആണു നന്നങ്ങാടി. ഗ്രാമ്യമായി ഇത് -ചാറ - എന്ന പേരിലും അറിയപ്പെടുന്നുണ്ട്. മൃതദേഹം (അസ്ഥികൾ) ഭരണികളിലാക്കി മണ്ണിനടിയില്‍ കുഴിച്ചിടുകയായിരുന്നു പതിവ്. മുതുമക്കച്ചാടി, മുതുമക്കത്താഴി, മുതുമക്കപ്പാടി എന്നും പേരുണ്ട്. മൃതദേഹങ്ങളുടെ കൂടെ ആയുധങ്ങള്‍, പാത്രങ്ങള്‍, ആഭരണങ്ങൾ എന്നിവയും അടക്കം ചെയ്തിരുന്നു. നന്നങ്ങാടികളില്‍ ശവം അടക്കുന്നത് മഹാശിലാ സംസ്കാരകാലത്തെ വിവിധ ശവസംസ്കാരരീതികളില്‍ ഒന്നായിരുന്നു. കേരളത്തില്‍നിന്ന് മാത്രമല്ല ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നും നന്നങ്ങാടികള്‍ ലഭിച്ചിട്ടുണ്ട്; തമിഴ്നാട്ടിലെ ആദിച്ചനെല്ലൂരില്‍നിന്നും ധാരാളം നന്നങ്ങാടികള്‍ കണ്ടെടുത്തിട്ടുണ്ട്. ചെറുമരുടെ ശവകുടീരങ്ങളെയാണ് പുതുമക്കച്ചാടി എന്നു പറയുന്നത് എന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.

കേരളത്തില്‍ നന്നങ്ങാടികള്‍ അധികവും കണ്ടെത്തിയിട്ടുള്ളത് തീരപ്രദേശങ്ങളിലാണ്. മണ്ണ് മാറ്റിക്കൊണ്ടിരിക്കുമ്ബോഴോ കുഴിക്കുമ്ബോഴോ ആണ് അവ കാണാറ്.

ഇടുക്കി ജില്ലയിലെ ഹൈറേഞ്ച് മേഖലയിൽ വലുതും ചെറുതുമായ ഒട്ടേറെ നന്നങ്ങാടികള്‍ കാണുകയുണ്ടായിട്ടുണ്ടെങ്കിലും മയിലാടുംപാറയിലേത് ഏറെ വ്യത്യസ്തത പുലർത്തുന്നവയാണ്. ഈ നന്നങ്ങാടികളില്‍ എല്ലിന്‍കഷണങ്ങള്‍, ചെറുപാത്രങ്ങള്‍, ധാന്യങ്ങളുടെ ദ്രവിച്ച അവശിഷ്ടങ്ങള്‍, ഇരുമ്പ് കൊണ്ടുള്ള ആയുധങ്ങള്‍, വിലയേറിയ ആഭരാണവശിഷ്ടങ്ങൾ എന്നിവ ഉണ്ടായിരുന്നു. എല്ലാ നന്നങ്ങാടികള്‍ക്കും അടപ്പുകളുണ്ടായിരുന്നു. ചെറുപാത്രങ്ങളില്‍ ഉണ്ടായിരുന്നത് പരേതന് ഇഷ്ടപ്പെട്ട വിഭവങ്ങളാകാം. അടപ്പിലുള്ള ദ്വാരം നിവേദ്യങ്ങള്‍ സ്വീകരിക്കാന്‍ ആത്മാവിനു വരുവാനുള്ള മാര്‍ഗ്ഗമായിരിക്കാം. അകം കറുത്തും പുറം ചുവന്നും ഇരിക്കുന്ന ഈ ഭീമൻ മണ്‍ഭരണികളില്‍ മഹാശിലായുഗത്തിലെ മരിച്ചവരുടെ അസ്ഥികൾ മണ്ണിൽ മറവുചെയ്തു സൂക്ഷിക്കാനുപയോഗിച്ചിരുന്ന വലിയ മൺപാത്രങ്ങളായിരുണെന്നതു നമ്മേ അതിശയപ്പെടുത്തുന്നു. ഇവയുടെ കാലപ്പഴക്കം 2500 വർഷങ്ങൾ എന്നോ അഥവ BC 500-1500 കാലഘട്ടം എന്നും കൂടി നാം അറിയണം.

ചരിത്രപരമായി അതീവ പ്രാധാന്യമുള്ള ഈ പുരാവസ്തു ശേഖരത്തിലെ പുരാവസ്തുക്കൾ സൂഷ്മതയില്ലാതെ കൈകാര്യം ചെയ്യുന്നത് കാണുന്നത് നിങ്ങളെ സങ്കടപ്പെടുത്തിയെങ്കിൽ ഇവയുടെ പ്രാധാന്യം മനസ്സിലാക്കുവാൻ കഴിയാതെ പോവുന്നതു കൊണ്ട് മാത്രമാണ് എന്ന് കരുതി ക്ഷമിക്കുക.




നാണയങ്ങളിലെ ചരിത്രസ്പന്ദനങ്ങൾ

ക്രിസ്ത്വബ്ദത്തിന് മുന്‍പുതന്നെ നാണയവ്യവസ്ഥയോട് പൊരുത്തപ്പെട്ടവരാണ് കേരളീയര്‍... നാണയങ്ങളില്‍ ഏറ്റവും പഴക്കമുള്ളത് ‘രാശിപ്പണം’ ആണ്. ‘പരശുരാമൻ’ ആണ് ആണ് ഇത് കൊണ്ടുവന്നതെന്നാണ് വിശ്വാസം. എന്നാല്‍, ചരിത്രകാരന്‍മാര്‍ വിരല്‍ ചൂണ്ടുന്നതാകട്ടെ ‘ഭാനുവിക്രമന്‍’ എന്ന രാജാവിലേക്കാണ്. അവരുടെ അഭിപ്രായത്തില്‍ അഭിപ്രായത്തില്‍ കേരളത്തിലെ ആദ്യ രാജാവാണ് ഭാനുവിക്രമന്‍. 

സ്വര്‍ണനാണയമായ രാശിപ്പണം ഒന്നിന് പത്തോളം നെന്മണികളുടെ തൂക്കമുണ്ടായിരുന്നു. ‘ശംഖുമുദ്ര’ അടയാളപ്പെടുത്തിയ രാശിപ്പണത്തിലായിരുന്നു പൗരാണിക കേരളത്തില്‍ വിലകളും കാണാവകാശങ്ങളും കുറിച്ചിരുന്നത്. ‘മഞ്ചാടിക്കുരു’വിനേക്കാളും വലിപ്പമുണ്ടായിരുന്ന രാശിപ്പണത്തെപ്പറ്റി സംഘകാല കൃതികളിലും നാടോടിപ്പാട്ടുകളിലും പരാമര്‍ശങ്ങളുണ്ട്. 

‘പിടിപ്പണം’ എന്ന വാക്കിന്റെ ഉത്ഭവത്തിന് രാശിപ്പണവുമായി ബന്ധമുണ്ട്. ഒരുപിടി രാശിപ്പണം എന്നാണ് ഇതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നത്. പിന്നീട് ഇതിനെ മാതൃകയാക്കി കോലത്തിരി രാജാവ് ‘കലിഹരായന്‍’ എന്ന നാണയമിറക്കി. സാമൂതിരിയാകട്ടെ തന്റെ നാണയത്തിന് ‘വീരരായന്‍’ എന്നാണ് പേരിട്ടത്. 

തിരുവിതാംകൂറില്‍ വെള്ളികൊണ്ടുണ്ടാക്കിയ ‘ചക്രം’ ആണ് ലഭ്യമായതില്‍ ഏറ്റവും പഴയത്. അരച്ചക്രവും ഒരുചക്രവും ആയുള്ള തുട്ടുകള്‍ കൂടാതെ, സ്വര്‍ണച്ചക്രം, വെള്ളിച്ചക്രം, ചെമ്പുകാശ്, ഒറ്റക്കാശ്, ഇരട്ടക്കാശ്, നാലുകാശ്, എട്ടുകാശ് എന്നീ നാണയങ്ങളും തിരുവിതാംകൂറില്‍ നിലനിന്നിരുന്നു. 

ടിപ്പു സുല്‍ത്താന്റെ അധിനിവേശകാലത്ത് മലബാറിലും കൊച്ചിയിലും തന്റെ നാണയങ്ങള്‍ അല്ലാതെ മറ്റൊന്നും പാടില്ലെന്ന് അദ്ദേഹം ഉത്തരവിറക്കി. ഈ നാണയങ്ങള്‍ നിര്‍മിക്കാന്‍ കോഴിക്കോട് ഫറോക്കില്‍ ഒരു ‘കമ്മട്ടം’ ടിപ്പു സ്ഥാപിച്ചു. തന്റെ പിതാവ് ഹൈദരാലിയുടെ പേരിലുള്ള ‘സ്വര്‍ണവരാഹ’നും ‘പണ’വും വെള്ളിയില്‍ ഒറ്റ, ഇരട്ട ‘രൂപ’കളും ചെമ്പില്‍ ‘ആനക്കാശും’ ആണ്‌ ഇവിടെ നിര്‍മിച്ചത്. ടിപ്പുവിന്റെ വീഴ്ചയോടെ ഈ നാണയങ്ങള്‍ അപ്രത്യക്ഷമായിട്ടും ‘ആനക്കാശ്’ ഏറനാട്ടിലും വള്ളുവനാട്ടിലും കൊച്ചിയുടെ വടക്കന്‍ പ്രദേശങ്ങളിലും കുറെക്കാലം കൂടി ക്രയവിക്രയങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നു.

കൊച്ചിയിലെ നാണയങ്ങളില്‍ ഏറ്റവും പഴക്കം കല്‍പ്പിച്ചിരിക്കുന്നത് ‘പുത്തന്‍’ എന്ന നാണയത്തിനാണ്. ഒറ്റപ്പുത്തനും ഇരട്ടപ്പുത്തനുമായി രണ്ടുതരങ്ങള്‍ ഇതിനുണ്ടായിരുന്നു. ഒരുപണം വെള്ളികൊണ്ടാണ് ഓരോ നാണയവും നിര്‍മിച്ചത്. കൊച്ചിയില്‍ സ്ഥിരം കമ്മട്ടങ്ങളില്ലായിരുന്നു. എങ്കിലും താത്‌കാലിക കമ്മട്ടങ്ങളേര്‍പ്പെടുത്തി ആവശ്യത്തിനുള്ളത് നിര്‍മിച്ചു. 

ഡച്ചുകാരുടെ കാലത്ത് കൊച്ചിക്കോട്ടയില്‍ സ്ഥാപിച്ചതാണ് കൊച്ചിരാജ്യത്തെ ആദ്യത്തെ സ്ഥിരം കമ്മട്ടം. ആവശ്യം ഏറിയപ്പോള്‍ ഈ കമ്മട്ടത്തിന് താങ്ങാന്‍ കഴിഞ്ഞില്ല. അതുകൊണ്ട്, പുറംനാടുകളില്‍ പുത്തനടിച്ച് കപ്പല്‍വഴി ഇവിടെ കൊണ്ടുവരികയായിരുന്നു. 1782 മുതല്‍ 90 വരെയുള്ള കാലത്താണിങ്ങനെ ചെയ്തത്. എന്നാല്‍, 1820-ല്‍ 9,62,673 ഇരട്ട പുത്തനുകള്‍ കൊച്ചിക്കോട്ടയില്‍നിന്ന്‌ ഇറക്കിയതിന് രേഖകളുണ്ട്. അഞ്ച് മുതല്‍ എട്ട് നെന്‍മണിയുടെ തൂക്കമാണ് ഒറ്റപ്പുത്തനെങ്കില്‍, ഇരട്ടപ്പുത്തന് ഉണ്ടായിരുന്നത് പതിനാറ് നെന്‍മണി തൂക്കമായിരുന്നു. പുത്തനില്‍ ഏറ്റവും പഴയത് ‘കലിയമാണി’യാണ്. ശംഖുമുദ്രയില്ലാത്തതിനാല്‍ ‘ശംഖില്ലാ പുത്തൻ’ എന്ന പേരും ഇതിനുണ്ടായിരുന്നു. 1856-ലും 1858-ലും ഇറക്കിയ ഒറ്റ, ഇരട്ട പുത്തനുകളില്‍ ‘പൂര്‍ണത്രയീശ’ന്റെ ചിത്രം പതിച്ചിരുന്നതായി ഡോ. ഡേയുടെ ‘സീലാന്‍ഡ്‌ ഓഫ് പെരുമാള്‍സ്’ എന്ന പുസ്തകത്തില്‍ പറയുന്നു. 

സ്വന്തം നാണയങ്ങള്‍ക്ക്് പുറമെ, ഡച്ചുകാരുടെ നാണയങ്ങളും കൊച്ചിയില്‍ ഉപയോഗിച്ചിരുന്നതായി ഈ പുസ്തകത്തിലുണ്ട്. അതില്‍ 1731 മുതല്‍ 1792 വരെ ഇറക്കിയ നാണയങ്ങളില്‍ വര്‍ഷങ്ങള്‍ പ്രത്യേകം അടയാളപ്പെടുത്തിയിരുന്നു. ‘ലന്ത നാണയ’ങ്ങള്‍ എന്നറിയപ്പെട്ടിരുന്ന ഇവ, ഡച്ചുകാരുടെ സ്വദേശമായ ഹോളണ്ടിലാണ് നിര്‍മിച്ചത്. ഒരുവശത്ത് ഡച്ച് ഈസ്റ്റ് കമ്പനിയുടെ പേരും മറുവശത്ത് സിംഹവും ആയിരുന്നു പതിച്ചത്. അവിടെ അഞ്ച് സംസ്ഥാനങ്ങളില്‍ ആണ് നാണയങ്ങള്‍ അടിച്ചത്. അതുകൊണ്ട്, ആകൃതിയാകട്ടെ അഞ്ച് വിധത്തിലുമായി. ഡച്ചുകാര്‍ കൊച്ചി വിടുംവരെ ഈ നാണയമാണ് അവര്‍ ഉപയോഗിച്ചിരുന്നത്. 

ഡച്ച് പാതിരിയായിരുന്ന കാന്റര്‍ഫിഷര്‍ ‘മലയാളനാട്ടില്‍ നിന്നുള്ള എഴുത്തുകള്‍’ എന്ന തന്റെ പുസ്തകത്തില്‍ കേരളത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന മറുനാടന്‍ നാണയങ്ങളെക്കുറിച്ച് വിസ്തരിക്കുന്നുണ്ട്. അതില്‍ ‘റിക്സ് ഡോളര്‍’, ‘ഡക്കാറ്റൂണ്‍’ എന്നീ ഡച്ച് നാണയങ്ങളും സ്പെയിനിലെ ഒരു നാണയവും ഇവിടെ ഉപയോഗിച്ചതായി സൂചിപ്പിക്കുന്നുണ്ട്. കച്ചവട സംബന്ധമായ വിനിമയ ആവശ്യത്തിനാകാം ഇവയുടെ കൊടുക്കല്‍ വാങ്ങലുകള്‍. ചതുരത്തിലും വട്ടത്തിലുമുള്ള വെള്ളിക്കഷ്‌ണങ്ങളില്‍ അച്ചുകുത്തിയ ‘പുരാണ’കളുടെ വിനിമയവും കൊച്ചിയില്‍ നടന്നിരുന്നു. 

ഭാരതത്തിലെ ഏറ്റവും പഴക്കമുള്ള നാണയമായാണ് ‘പുരാണ’കളെ വിലയിരുത്തുന്നത്. കൊച്ചി തുറമുഖം വഴി ഉത്തരേന്ത്യയുമായി പണ്ട് നടത്തിയ കച്ചവടങ്ങളാണ് ഈ നാണയം ഇവിടെ വരാന്‍ കാരണം. ഇറ്റലിയിലെ വെനീസില്‍ പ്രാബല്യത്തിലുണ്ടായിരുന്ന ‘ഡ്യൂക്കാറ്റ്്’ വെള്ളിക്കാശ് കൊച്ചിയില്‍ ഉപയോഗിച്ചിരുന്നതായി കാന്റര്‍ഫിഷറിന്റെ ഗ്രന്ഥത്തിലുണ്ട്. സ്വര്‍ണത്തില്‍ തീര്‍ത്ത ഈ നാണയങ്ങള്‍, ഇന്നാട്ടില്‍ അറിയപ്പെട്ടത് ‘വില്‍ക്കാശ്‌’ എന്നും ‘ആമാഡ’ എന്നുമാണ്. കുരിശിന്റെ മുന്നില്‍ നില്‍ക്കുന്ന വെനീസിലെ പ്രഭുവിന്റെ ചിത്രം പതിച്ച ഈ നാണയങ്ങള്‍, തമിഴ്‌നാട്ടിലെ ചില ഭാഗങ്ങളില്‍നിന്ന്‌ കണ്ടെടുത്തിട്ടുണ്ട്. ‘ശാണാര്‍ക്കാശ്‌’ എന്നാണ് തമിഴര്‍ ഇതിനെ വിളിച്ചിരുന്നത്. 

പോര്‍ച്ചുഗീസുകാര്‍ കൊച്ചിയിലുണ്ടായിരുന്നപ്പോള്‍ ‘രീഡി’ എന്ന അവരുടെ നാണയം ഉപയോഗിച്ചിരുന്നു. ‘ചൂണ്ടല്‍ക്കാശ്‌’ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. വെള്ളിക്കമ്പികള്‍ ചുറ്റിയായിരുന്നു രീഡിയുടെ നിര്‍മാണം. ‘ബാസ്രോക്കല്‍’ എന്ന നാണയം പോര്‍ച്ചുഗീസുകാര്‍ ഇവിടെ പ്രചരിപ്പിച്ചതായി ‘സീ ലാന്‍ഡ് ഓഫ് പെരുമാളി’ല്‍ പറയുന്നുണ്ട്. ഈയവും നാകവും ചേര്‍ത്ത്‌ ഉരുക്കി ഉണ്ടാക്കിയ ലോഹക്കൂട്ടിലായിയിരുന്നു ഈ നാണയത്തുട്ടുകളുടെ നിര്‍മാണം.

‘പഗോഡ’ എന്ന സ്വര്‍ണനാണയങ്ങളാണ് പ്രാചീന കേരളത്തിലുണ്ടായിരുന്ന മറ്റൊരു അന്യദേശ നാണയം. ഇവിടെ അത്‌ അറിയപ്പെട്ടത് ‘വിഗ്രഹക്കാശ്‌’ എന്നാണ്. കാലത്ത് ഇത് ഉപയോഗിച്ചതായി കാന്റര്‍ഫിഷര്‍ തന്റെ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു വിഗ്രഹക്കാശിന് രണ്ട് ‘ലന്ത ഡോളര്‍’ (ഡച്ച്‌ ഡോളര്‍) എന്നതായിരുന്നു ഇവിടത്തെ വിനിമയനിരക്ക്. 

അക്കാലത്ത് ഡച്ചുനാണയങ്ങള്‍ കൊച്ചി രാജ്യത്തെങ്ങും പ്രചരിച്ചിരുന്നു. ‘ലന്തത്തുട്ടു’കള്‍ എന്നാണ് പൊതുവെ ഇവയെല്ലാം അറിയപ്പെട്ടത്. ഒരു സമയം അറബികളടക്കമുള്ളവരുടെ കൊച്ചിയുമായുള്ള വ്യാപാര ഇടപാടുകള്‍ ലന്തത്തുട്ടുകളിലായിരുന്നുവെന്നാണ് കാന്റര്‍ഫിഷറിന്റെ പുസ്തകത്തിലെ രേഖപ്പെടുത്തല്‍. 

പുരാതന റോമിലെയും ഗ്രീസിലെയും നാണയങ്ങള്‍ കേരളത്തില്‍ പലയിടങ്ങളില്‍ നിന്നായി കുഴിച്ചെടുത്തിട്ടുണ്ട്. മുന്‍പുതന്നെ അന്നാടുകളുമായി നിലനിന്നിരുന്ന കച്ചവടബന്ധമാണ് യൂറോപ്യന്‍ നാണയങ്ങള്‍ ഇവിടെ വരാന്‍ കാരണം. 

അതേസമയം, പുരാതന കേരളത്തില്‍ നിലനിന്നിരുന്ന നാണയങ്ങള്‍ തമിഴ്‌നാട്ടില്‍ നിന്നും കണ്ടെടുത്തിരുന്നു. ചേരവംശത്തില്‍പ്പെട്ട ‘വീരകേരള’ രാജാവിന്റെ നാണയങ്ങളാണ് 1945-ല്‍ തിരുനല്‍വേലിയില്‍ ഖനനം ചെയ്തെടുത്തത്. ഇവയുടെ ഒരു വശത്ത് ‘ശ്രീ വീര കേരളസ്യ’ എന്ന്‌ എഴുതിയിട്ടുണ്ട്. സ്വര്‍ണവും ചെമ്പും കൊണ്ടായിരുന്നു നാണയനിര്‍മാണം. ‘തൃക്കാക്കര’ ആസ്ഥാനമായുള്ള ഒന്നാം ചേരസാമ്രാജ്യത്തിലെ രാജാവായിരുന്നു വീരകേരളൻ എന്ന് കരുതുന്നു. 

വിദേശ സ്വര്‍ണനാണയങ്ങള്‍ ഇവിടെ വരാന്‍ കാരണം കുരുമുളക് കച്ചവടമാണ്. ഈ സ്വര്‍ണ നാണയങ്ങള്‍ ഇന്നാട്ടില്‍ ആഭരണ നിര്‍മാണത്തിന് ഉപയോഗിക്കുകയായിരുന്നുവെന്നാണ് ചരിത്രകാരനായ കെ.പി പദ്‌മനാഭ മേനോന്റെ അഭിപ്രായം.


സാജു ചേലങ്ങാട്

പത്മനാഭപുരം കൊട്ടാരം

തിരുവനന്തപുരത്തു നിന്നും കന്യാകുമാരി റൂട്ടില്‍ തക്കല എന്ന സ്ഥലത്താണ് കൊട്ടാരം സ്ഥിതി ചെയ്യുന്നത്. തിരുവന്തപുരത്തു നിന്നും 50 കിലോമീറ്റര്‍ വേണം ഇവിടെയെത്താന്‍. നാഗര്‍ കോവിലില്‍ നിന്ന് 20 കിലോമീറ്റര്‍ ദൂരമുണ്ട്.

കേരളത്തിനു പുറത്ത് കേരള സര്‍ക്കാരിന്റെ പുരാവസ്തു വകുപ്പിന്റെ അധീനതയില്‍ സംരക്ഷിക്കപ്പെടുന്ന ചുരുക്കം ചില സ്ഥലങ്ങളിലൊന്നാണ് കന്യാകുമാരി, തക്കലയില്‍ സ്ഥിതി ചെയ്യുന്ന പത്മനാഭപുരം കൊട്ടാരം.
കേരള വാസ്തുവിദ്യയുടെ മകുടോദാഹരണമായ ഈ കൊട്ടാരം ഒരുകാലത്ത് തിരുവിതാംകൂറിന്റെ ആസ്ഥാനവും പിന്നീട് തിരുവിതാംകൂര്‍ രാജാക്കന്‍മാരുടെ വേനല്‍ക്കാല വസതിയുമായിരുന്നു എന്ന് ചരിത്രം പറയുന്നു.
എ.ഡി. 1592 മുതല്‍ 1609 വരെ തിരുവിതാംകൂര്‍ ഭരിച്ചിരുന്ന ഇരവിപിള്ള ഇരവിവര്‍മ്മ കുലശേഖര പെരുമാളാണ് 1601 ല്‍ കൊട്ടാര നിര്‍മ്മാണത്തിന് തുടക്കമിട്ടത്. പിന്നീട് അനിഴം തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്ത് കൊട്ടാരം പുതുക്കിപ്പണിതു. 1741 ല്‍ ഇന്നു കാണുന്ന രീതിയില്‍ കൊട്ടാരം മാറ്റിപ്പണിതത് മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവാണ്.
പതിനെട്ടാം നൂറ്റാണ്ടുവരെ തിരുവിതാംകൂറിന്റെ ആസ്ഥാനമായിരുന്ന ഈ കൊട്ടാരത്തിന്, തൃപ്പടിദാനം നടത്തി, രാജ്യം പത്മനാഭനു സമര്‍പ്പിച്ചതോടെയാണ് പത്മനാഭപുരമെന്ന പേരു ലഭിക്കുന്നത്. തിരുവിതാംകൂറിന്റെ ആസ്ഥാനവും രാജാക്കന്‍മാരുടെ വേനല്‍ക്കാല വസതിയുമായിരുന്നു ഈ കൊട്ടാരം. പിന്നീട് സംസ്ഥാനം പുനസംഘടിപ്പിച്ചപ്പോള്‍ കന്യാകുമാരി തമിഴ്‌നാടിന്റെ ഭാഗമാവുകയും കൊട്ടാരം തമിഴ്‌നാട്ടിലാവുകയും ചെയ്തു.


അന്തപുര സ് ത്രീജനങ്ങൾക്ക് പുറത്തു നടക്കുന്ന രഥഘോഷയാത്രയുൾപ്പെടെയുള്ള പുറം കാഴ്ചകൾ കാണാൻ ഉള്ള ഇടനാഴി. പ്രത്യേകത: തടിയിൽ തീർത്ത മറകളിൽ ഉള്ള സുഷിരങ്ങൾ ക്യഷ്ണമണികൾ തമ്മിലുള്ള അകലങ്ങളാണ്
Add caption














പാചകപ്പുര


ഈ തറകളുടെ പ്രത്യേക ത, കുമ്മായം, മണൽ, വരാൽ എന്ന മീനിനെ ഇട്ടിട്ടുള്ള വെള്ളം എന്നിവ ചേർത്താണ് നിർമ്മിച്ചിരുന്നത്ക. ണ്ണാടിക്കു സമാനമാണ്






ആട്ടുകട്ടില്‍





അനേകം ഔഷധ സസ്യങ്ങളുടെ തടിയിൽ നിർമ്മിച്ചതാണ് ഈ കട്ടിൽ















പാചകപ്പുര





ചിത്രവധം എന്നായിരുന്നു ഈ വധശിക്ഷ അറിയപ്പെട്ടിരുന്നത്, വധശിക്ഷക്ക് വിധിക്കപ്പെട്ടയാളെ ഈ കൂട്ടിലാക്കി മരക്കൊമ്പിൽ തൂക്കിയിടും. വിശപ്പും ദാഹവുമായി ആൾ മരണപ്പെടും













ഊട്ടുപുര. ഒരേ സമയം നിരവധി കൊട്ടാര സേവകർക്ക് ഭക്ഷണം കഴിക്കാൻ സൗകര്യമുണ്ട്









വിലങ്ങുകൾ










കടപ്പാട്: Baburaj M S